നിയമസഭയിലും പുറത്തും കളളം ആവര്‍ത്തിച്ചത് കൂടാതെ സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തെന്നും കളളക്കണക്ക് നല്‍കി കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഗതാഗത മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.
കേരളത്തിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് വിദേശ നാടുകളിൽ പണിയെടുക്കുന്നത്. അവിടങ്ങളിലെല്ലാം മോട്ടോർ വാഹന നിയമങ്ങൾ എങ്ങിനെയാണ് കിറുകിറുത്യം പാലിക്കപ്പെടുന്നതെന്ന് പ്രതിപക്ഷ യുവജന നേതാക്കൾ ചോദിച്ച് മനസ്സിലാക്കിയാൽ നന്നാകും.
പിഴ കൂടി ഈടാക്കുന്നതോടെ നിയമലംഘനങ്ങളുടെ എണ്ണം ഒരുലക്ഷത്തില്‍ താഴെയാകും. വാഹനസാന്ദ്രത വര്‍ധിച്ചുവരുന്ന സംസ്ഥാനത്ത് അപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശനമായി നിയമം നടപ്പിലാക്കിയേ മതിയാവൂ
പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഇതുവരെ സാധിച്ചിട്ടില്ല. വ്യവസായമന്ത്രി കെൽട്രോണിനെ വെളളപൂശുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്ന വിചിത്രമായ നടപടിയാണുണ്ടായത്
ഒരു ക്യാമറയ്ക്ക് 33 ലക്ഷത്തോളം രൂപയായി എന്നത് അഴിമതി തന്നെയാണ്. എ ഐ ക്യാമറ ഇടപാടുകള്‍ അന്വേഷിച്ചുചെന്നാല്‍ 'ഹോണറബിള്‍' കുടുംബത്തില്‍ തന്നെ ചെന്നുനില്‍ക്കുമെന്ന് രാഷ്ട്രീയകേരളം സംശയിക്കുന്നുണ്ട്
236 കോടി രൂപ ചിലവഴിച്ച് 726 എ ഐ ക്യാമറകള്‍ സ്ഥാപിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതായത് 33 ലക്ഷത്തോളമാണ് ഒരു ക്യാമറയുടെ വില. ഇത്രയും തുക ഒരു ക്യാമറയ്ക്കുവേണ്ടി മുടക്കിയെന്നത് അവിശ്വസനീയമാണ്.
സംസ്ഥാനത്തെ എ ഐ ക്യാമറ ഇടപാടിൽ അടിമുടി ദുരൂഹതയാണ്. ഇതു സംബന്ധിച്ച് വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് പോലും സർക്കാർ മറുപടി നൽകുന്നില്ല.